Saturday 14 December 2013

ചിന്താ ദഹനം - അദ്ധ്യായം 2

അയാളുടെ ചിന്തകള് അങ്ങനെ കാട് കയറി തുടങ്ങി ... "ദെ ഇങ്ങോട്ട നോക്കി" ആ വിളി അയാളെ ഉണര്ത്തി  അയാള് തിരിഞ്ഞു നോക്കി തന്റെ പ്രിയതമ ചായയും കൊണ്ട് വന്നിരിക്കയാണ് വര്ഷങ്ങളായി തന്റെ വൈകീട്ടത്തെ ചായ അവൾ മുടക്കാറില്ല അതിലെ നിറവും മണവും കടുപ്പവും അവള്ക്ക് ഇന്നും കിറു  കൃത്യം ഒരു പാവം നാട്ടിൻ പുറത്ത്കാരി തന്റെ ഭാഷയിൽ പറഞ്ഞാൽ "പരാതിപെട്ടി" . 57 ന്റെ വിഹ്വലതകൾ ഉണ്ടെങ്കിലും അവളിന്നും വളരെ ചെറുപ്പം തന്നെ മനസ്സുകൊണ്ട് . വിദേശത് ജീവിചെങ്കിലും നാട്ടിന്പുരത്തെ നന്മകൾ ഇവള്ക്ക് മാത്രമെന്തേ നഷ്ടപ്പെടാതത് എന്നെന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട് 


                                                        ഇനി മക്കളെ പറ്റി പറയാം രണ്ടാണും രണ്ടു പെണ്ണും അവരൊക്കെ വല്ല്യ നിലയില അങ്ങ് വിദേശത്താണ് വയസ്സായ അച്ഛനെയും അമ്മയെയും നോക്കാൻ അവര്ക്കെവിടെ സമയം  അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല , ആയ കാലത്ത് ഞാനും അവിടെ തന്നെ ആയിരുന്നല്ലോ  ഫോണിൽ കൂടി അവൾ മക്കളോട് കാണാൻ ആഗ്രഹമുണ്ട് ഈന്നു പറയുമ്പോ അറിയാതെ ഞാൻ തന്നെ ചിരിച്ചു പോകും പണ്ട് തന്റെ അമ്മയും അച്ഛനും തന്നോട ഇത് പറയുമ്പോൾ താൻ പറയുന്ന മുട്ടാപ്പോക്ക് ന്യായങ്ങൾ ഓർത്ത് അവരും ഇപ്പോൾ അത് തന്നെ അല്ലെ അമ്മയോട് പറയുന്നുണ്ടാവുക അവസാനം എല്ലാം കഴിഞ്ഞു താൻ നാടിലെതിയത് അമ്മയുടെ മരണത്തിനാനെന്നയാൽ ഓർത്തു . അന്ന് തോന്നിയ കുറ്റബൊധതിൽ ആയിരുന്നു താൻ പിന്നെ സായിപ്പിന്റെ നാട്ടിലേക്ക് മടങ്ങാതിരുന്നത് .. സ്നേഹം പ്രകടിപ്പിക്കേണ്ട സമയത്ത് പ്രകടിപ്പിച്ചില്ലേൽ പിന്നെ സമയം കിട്ടിയെന്നും വരില്ല തന്റെ അനുഭവം തന്നെ അതിനു സാക്ഷി അല്ലെ 

                                                                   അങ്ങനെ അയാള് എഴുത്തിനെ പറ്റി ചിന്തിച്ചു തുടങ്ങി തന്റെ ജീവിതാനുഭവങ്ങൾ കഥാപാത്രങ്ങളായി ഈ കഥയിൽ നിറയട്ടെ .. പല അനു ഭവങ്ങളും കഥാ പാത്രങ്ങളും ഓർമ്മടിൽ വരുന്നില്ലാ . തന്റെ മൂന്നു മക്കളെയും ഒരുമിച്ച് കണ്ടിട്ട 4 വര്ഷത്തിനു മുകളില ആയി . എല്ലാവരെയും ഒന്നിച്ച കാണണമെങ്കിൽ ഒരു കല്യാണം അല്ലെങ്കിൽ ഒരു മരണം . ഈ വയസ്സാൻ കാലത്ത് കല്യാണം കഴിച്ചാൽ പിന്നെ പുകിലാകും .. പിന്നെ മരണം തന്റെ പ്രിയതമയെ ഒറ്റക്കാക്കി പോകാനും അയാള്ക്ക് മനസ്സ് വന്നില്ല്ലാ .. ചിന്തിച്ചു ഭ്രാന്തമായ ഒരവസ്ഥയിൽ എത്തിയപ്പോൾ അയാള് തീരുമാനിച്ചു മരണം തന്നെ, കാണാൻ വരതോര്ക്ക് അതൊരു പാഠമാകട്ടെ എന്ന് പക്ഷെ മരിക്കാനല്ല മരിച്ചത് പോലെ കിടക്കാൻ തന്നെ കാണാൻ വരുന്നവരും താനുമായും ബന്ധങ്ങൾ തനിക്ക് അനുഭവകുറിപ്പുകൾ ആക്കാം ഇന്ന് വരെ ലോകത്തിൽ ഒരെഴുത്തുകാരനും പരീക്ഷിക്കാത്ത തരം  ഒരു ഭ്രാന്ത് .. തന്റെ ഉള്ളില ഉള്ളതെന്തെന്നു നാലുപേര് അറിയണം ഭ്രാന്തമായആവെശത്തോട്കൂടി   അയാൾ ഉലാത്താൻ തുടങ്ങി .. അവസാനം എന്തോ നിശ്ചയിച്ചുരപ്പിച്ചത് പോലെ അയാള് ഉറങ്ങാൻ കിടന്നു    

Friday 6 December 2013

ചിന്താദഹനം

ഇതിലെ കഥാ നായകൻ എന്നാ ഞാൻ 66 വയസ്സിനുടമായാണ് , ചുരുക്കി പറഞ്ഞാൽ മനസ്സുകൊണ്ട്  ഇരുപത് കാരൻ 46 വർഷത്തെ പ്രവർത്തി പരിചയമുള്ള ഒരിരുപത്കാരൻ .കാലങ്ങളായി എന്റെ മനസ്സിലുള്ള വലിയൊരാഗ്രഹം പൂർത്തീകരിക്കാനുള്ള ബദ്ധപ്പാടിലാണ് ഞാൻ . എന്റെ വിചിത്രമായ ആഗ്രഹാമെന്തെന്നരിയണ്ടേ എന്തെങ്കിലും എഴുതി പേരെടുക്കണം അങ്ങനെ ഇരുന്നപ്പോ ആദ്യമായി എഴുതിയ എഴുത്തിനെ കുറിച്ച ഓര്മ വന്നു ഒരൽപം flashback .. ക്യാമറയെ ഞാനെന്റെ നാലാം ക്ലാസ്സിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു നിങ്ങളോടൊപ്പം ... രണ്ടാം ക്ളാസ്സിലെ നീല മിഴികളുള്ള തംബുരാട്ടി കുട്ടിക്ക് ആയിരുന്നു എന്റെ ആദ്യ എഴുത്ത്  അതെനിക്ക് വൻ  കുപ്രസിദ്ധി ആണ് നേടിത്തന്നത് അന്ന് മുതൽ എഴുതുന്നത് ഒരു വലിയ തെറ്റായി തന്നെ ഞാൻ കരുതി പോന്നു . പിന്നെ വര്ഷങ്ങളുടെ കുത്തൊഴുക്കിൽ ഞാൻ ഭർത്താവായി അച്ഛനായി മുത്തച്ഛനായി ജീവിതത്തിന്റെ സുഖമുള്ള എല്ലാ കയ്പ്പ്നീരും അനുഭവിച്ചറിഞ്ഞു കൂടെയുള്ളവരുടെ ആഗ്രഹങ്ങൾ എല്ലാം നിറവെറ്റി കൊടുത്തു .അല്ലേലും ഒരു പുരുഷന്റെ ജീവിതം അതിനുവേണ്ടി മാത്രമുള്ളതാണല്ലോ !!.. ശരീരത്തിലും മനസ്സിലും മാറ്റങ്ങൾ സംഭവിച്ചു എല്ലാ ഭാരങ്ങളും ഇറക്കി വെച്ചു ഇനി എനിക്കെഴുതണം ഞാനാരാണെന്ന് നാലുപേർ അറിയണം . സർപ്പ കഥകൾ കേട്ട കുഞ്ഞുങ്ങൾ പേടിക്കുന്നത് പോലെ നാട്ടുകാർ എന്റെ പേര് കേട്ട് പേടിക്കണം , വീര പുരുഷനെ കാണുന്നത് പോലെ വീട്ടുകാർ എന്നെ ബഹുമാനിക്കണം

അങ്ങനെ അയാളുടെ ചിന്തകൾ അങ്ങനെ കാട് കയറിത്തുടങ്ങി . ഒന്നില നിന്ന് ഒന്നിലേക്ക് പടരുന്ന മുന്തിരി വള്ളി പോലെ അതങ്ങനെ പടർന്നു പന്തലിക്കാൻ തുടങ്ങി . പഴുക്കാത്ത മുന്തിരിങ്ങയുടെ പുളിപ്പ് പോലെ "വിഷയം" അയാളുടെ മുന്നിൽ വന്നു പെട്ടപ്പോൾ അയാൾ നടുങ്ങി . അയാളുടെ ചിന്ത പിന്നെ വിഷയ ദാരിദ്ര്യത്തെ കുറിച്ചായി . എന്തെഴുതും എങ്ങനെ എഴുതും ? ??????? . അയാള്ക്ക് അറിയാവുന്ന എല്ലാ വിഷയങ്ങളിലും പ്രതിഭയുള്ള എഴുത്തുകാർ തന്റേതായ വ്യക്തിമുദ്ര പതിപ്പിച് കഴിഞ്ഞിരുന്നു  ബാല്യം കൌമാരം പ്രണയം അങ്ങനെ ഏല്ലാം എല്ലാം എഴുതാനൊരു വിഷയം കിട്ടാതെ അയാള് അലഞ്ഞു