Saturday 14 December 2013

ചിന്താ ദഹനം - അദ്ധ്യായം 2

അയാളുടെ ചിന്തകള് അങ്ങനെ കാട് കയറി തുടങ്ങി ... "ദെ ഇങ്ങോട്ട നോക്കി" ആ വിളി അയാളെ ഉണര്ത്തി  അയാള് തിരിഞ്ഞു നോക്കി തന്റെ പ്രിയതമ ചായയും കൊണ്ട് വന്നിരിക്കയാണ് വര്ഷങ്ങളായി തന്റെ വൈകീട്ടത്തെ ചായ അവൾ മുടക്കാറില്ല അതിലെ നിറവും മണവും കടുപ്പവും അവള്ക്ക് ഇന്നും കിറു  കൃത്യം ഒരു പാവം നാട്ടിൻ പുറത്ത്കാരി തന്റെ ഭാഷയിൽ പറഞ്ഞാൽ "പരാതിപെട്ടി" . 57 ന്റെ വിഹ്വലതകൾ ഉണ്ടെങ്കിലും അവളിന്നും വളരെ ചെറുപ്പം തന്നെ മനസ്സുകൊണ്ട് . വിദേശത് ജീവിചെങ്കിലും നാട്ടിന്പുരത്തെ നന്മകൾ ഇവള്ക്ക് മാത്രമെന്തേ നഷ്ടപ്പെടാതത് എന്നെന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട് 


                                                        ഇനി മക്കളെ പറ്റി പറയാം രണ്ടാണും രണ്ടു പെണ്ണും അവരൊക്കെ വല്ല്യ നിലയില അങ്ങ് വിദേശത്താണ് വയസ്സായ അച്ഛനെയും അമ്മയെയും നോക്കാൻ അവര്ക്കെവിടെ സമയം  അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല , ആയ കാലത്ത് ഞാനും അവിടെ തന്നെ ആയിരുന്നല്ലോ  ഫോണിൽ കൂടി അവൾ മക്കളോട് കാണാൻ ആഗ്രഹമുണ്ട് ഈന്നു പറയുമ്പോ അറിയാതെ ഞാൻ തന്നെ ചിരിച്ചു പോകും പണ്ട് തന്റെ അമ്മയും അച്ഛനും തന്നോട ഇത് പറയുമ്പോൾ താൻ പറയുന്ന മുട്ടാപ്പോക്ക് ന്യായങ്ങൾ ഓർത്ത് അവരും ഇപ്പോൾ അത് തന്നെ അല്ലെ അമ്മയോട് പറയുന്നുണ്ടാവുക അവസാനം എല്ലാം കഴിഞ്ഞു താൻ നാടിലെതിയത് അമ്മയുടെ മരണത്തിനാനെന്നയാൽ ഓർത്തു . അന്ന് തോന്നിയ കുറ്റബൊധതിൽ ആയിരുന്നു താൻ പിന്നെ സായിപ്പിന്റെ നാട്ടിലേക്ക് മടങ്ങാതിരുന്നത് .. സ്നേഹം പ്രകടിപ്പിക്കേണ്ട സമയത്ത് പ്രകടിപ്പിച്ചില്ലേൽ പിന്നെ സമയം കിട്ടിയെന്നും വരില്ല തന്റെ അനുഭവം തന്നെ അതിനു സാക്ഷി അല്ലെ 

                                                                   അങ്ങനെ അയാള് എഴുത്തിനെ പറ്റി ചിന്തിച്ചു തുടങ്ങി തന്റെ ജീവിതാനുഭവങ്ങൾ കഥാപാത്രങ്ങളായി ഈ കഥയിൽ നിറയട്ടെ .. പല അനു ഭവങ്ങളും കഥാ പാത്രങ്ങളും ഓർമ്മടിൽ വരുന്നില്ലാ . തന്റെ മൂന്നു മക്കളെയും ഒരുമിച്ച് കണ്ടിട്ട 4 വര്ഷത്തിനു മുകളില ആയി . എല്ലാവരെയും ഒന്നിച്ച കാണണമെങ്കിൽ ഒരു കല്യാണം അല്ലെങ്കിൽ ഒരു മരണം . ഈ വയസ്സാൻ കാലത്ത് കല്യാണം കഴിച്ചാൽ പിന്നെ പുകിലാകും .. പിന്നെ മരണം തന്റെ പ്രിയതമയെ ഒറ്റക്കാക്കി പോകാനും അയാള്ക്ക് മനസ്സ് വന്നില്ല്ലാ .. ചിന്തിച്ചു ഭ്രാന്തമായ ഒരവസ്ഥയിൽ എത്തിയപ്പോൾ അയാള് തീരുമാനിച്ചു മരണം തന്നെ, കാണാൻ വരതോര്ക്ക് അതൊരു പാഠമാകട്ടെ എന്ന് പക്ഷെ മരിക്കാനല്ല മരിച്ചത് പോലെ കിടക്കാൻ തന്നെ കാണാൻ വരുന്നവരും താനുമായും ബന്ധങ്ങൾ തനിക്ക് അനുഭവകുറിപ്പുകൾ ആക്കാം ഇന്ന് വരെ ലോകത്തിൽ ഒരെഴുത്തുകാരനും പരീക്ഷിക്കാത്ത തരം  ഒരു ഭ്രാന്ത് .. തന്റെ ഉള്ളില ഉള്ളതെന്തെന്നു നാലുപേര് അറിയണം ഭ്രാന്തമായആവെശത്തോട്കൂടി   അയാൾ ഉലാത്താൻ തുടങ്ങി .. അവസാനം എന്തോ നിശ്ചയിച്ചുരപ്പിച്ചത് പോലെ അയാള് ഉറങ്ങാൻ കിടന്നു    

Friday 6 December 2013

ചിന്താദഹനം

ഇതിലെ കഥാ നായകൻ എന്നാ ഞാൻ 66 വയസ്സിനുടമായാണ് , ചുരുക്കി പറഞ്ഞാൽ മനസ്സുകൊണ്ട്  ഇരുപത് കാരൻ 46 വർഷത്തെ പ്രവർത്തി പരിചയമുള്ള ഒരിരുപത്കാരൻ .കാലങ്ങളായി എന്റെ മനസ്സിലുള്ള വലിയൊരാഗ്രഹം പൂർത്തീകരിക്കാനുള്ള ബദ്ധപ്പാടിലാണ് ഞാൻ . എന്റെ വിചിത്രമായ ആഗ്രഹാമെന്തെന്നരിയണ്ടേ എന്തെങ്കിലും എഴുതി പേരെടുക്കണം അങ്ങനെ ഇരുന്നപ്പോ ആദ്യമായി എഴുതിയ എഴുത്തിനെ കുറിച്ച ഓര്മ വന്നു ഒരൽപം flashback .. ക്യാമറയെ ഞാനെന്റെ നാലാം ക്ലാസ്സിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു നിങ്ങളോടൊപ്പം ... രണ്ടാം ക്ളാസ്സിലെ നീല മിഴികളുള്ള തംബുരാട്ടി കുട്ടിക്ക് ആയിരുന്നു എന്റെ ആദ്യ എഴുത്ത്  അതെനിക്ക് വൻ  കുപ്രസിദ്ധി ആണ് നേടിത്തന്നത് അന്ന് മുതൽ എഴുതുന്നത് ഒരു വലിയ തെറ്റായി തന്നെ ഞാൻ കരുതി പോന്നു . പിന്നെ വര്ഷങ്ങളുടെ കുത്തൊഴുക്കിൽ ഞാൻ ഭർത്താവായി അച്ഛനായി മുത്തച്ഛനായി ജീവിതത്തിന്റെ സുഖമുള്ള എല്ലാ കയ്പ്പ്നീരും അനുഭവിച്ചറിഞ്ഞു കൂടെയുള്ളവരുടെ ആഗ്രഹങ്ങൾ എല്ലാം നിറവെറ്റി കൊടുത്തു .അല്ലേലും ഒരു പുരുഷന്റെ ജീവിതം അതിനുവേണ്ടി മാത്രമുള്ളതാണല്ലോ !!.. ശരീരത്തിലും മനസ്സിലും മാറ്റങ്ങൾ സംഭവിച്ചു എല്ലാ ഭാരങ്ങളും ഇറക്കി വെച്ചു ഇനി എനിക്കെഴുതണം ഞാനാരാണെന്ന് നാലുപേർ അറിയണം . സർപ്പ കഥകൾ കേട്ട കുഞ്ഞുങ്ങൾ പേടിക്കുന്നത് പോലെ നാട്ടുകാർ എന്റെ പേര് കേട്ട് പേടിക്കണം , വീര പുരുഷനെ കാണുന്നത് പോലെ വീട്ടുകാർ എന്നെ ബഹുമാനിക്കണം

അങ്ങനെ അയാളുടെ ചിന്തകൾ അങ്ങനെ കാട് കയറിത്തുടങ്ങി . ഒന്നില നിന്ന് ഒന്നിലേക്ക് പടരുന്ന മുന്തിരി വള്ളി പോലെ അതങ്ങനെ പടർന്നു പന്തലിക്കാൻ തുടങ്ങി . പഴുക്കാത്ത മുന്തിരിങ്ങയുടെ പുളിപ്പ് പോലെ "വിഷയം" അയാളുടെ മുന്നിൽ വന്നു പെട്ടപ്പോൾ അയാൾ നടുങ്ങി . അയാളുടെ ചിന്ത പിന്നെ വിഷയ ദാരിദ്ര്യത്തെ കുറിച്ചായി . എന്തെഴുതും എങ്ങനെ എഴുതും ? ??????? . അയാള്ക്ക് അറിയാവുന്ന എല്ലാ വിഷയങ്ങളിലും പ്രതിഭയുള്ള എഴുത്തുകാർ തന്റേതായ വ്യക്തിമുദ്ര പതിപ്പിച് കഴിഞ്ഞിരുന്നു  ബാല്യം കൌമാരം പ്രണയം അങ്ങനെ ഏല്ലാം എല്ലാം എഴുതാനൊരു വിഷയം കിട്ടാതെ അയാള് അലഞ്ഞു

Wednesday 20 November 2013

കടൽതീരം

കടൽ തീരത്തിലൂടെ അൽപ നേരം നടന്നു .. തണുത്ത കാറ്റ് മുഖത്ത് അടിക്കുമ്പോൾ വല്ലാതോരനുഭൂതി തോന്നി ..പൂര്ണ ചന്ദ്രനെ കണ്ടു ,സന്തോഷമായി ഇരിക്കുന്ന പലകുടുംബാംഗങ്ങളുടെ  മുഖത്ത് കാണുന്ന അതെ പ്രകാശത്തിൽ തിങ്കളും ജ്വലിച് നില്ക്കുന്നു ..ഞാൻ നടത്തം തുടര്ന്നു 
.                                   തിരകളുടെ ശബ്ദം, ആവേശം എന്നിവ എന്നിൽ ഉത്സാഹം ഉണ്ടാകി .അവിടെ ഞാൻ ഒരമ്മയെയും കുഞ്ഞിനേയും കണ്ടു നഷ്ടപ്പെട്ട ബാല്യവും അമ്മയുടെ സ്നേഹവും ഞാൻ തിരിച്ചറിഞ്ഞു  ആ കുഞ്ഞിന്റെ മുഖം മറ്റൊരു  തിരിച്ചറിവായിരുന്നു പക്വത എന്നാൽ നിഷ്കളങ്കതയെ നഷ്ടപ്പെടുത്തൽ മാത്രമാണെന്ന തിരിച്ചറിവ് 

പിന്നെ എന്റെ കാഴ്ച ഉടക്കിയത് ഒരു കമിതാക്കളിൽ അവിടെ എനിക്ക് നഷ്ടപ്പെട്ട പ്രണയത്തിന്റെ മധുര സ്മരണകൾ വേട്ടയാടി തുടങ്ങി , ഒരു നിമിഷം തീരത്തെയും തിരയെയും  കമിതാക്കളായി ഞാൻ സങ്കല്പ്പിച്ചു അവരുടെ വാക്കുകൾക്ക് കാതോർത്തു 
തീരം തിരയോട് ചോദിച്ചു "എന്ത് മാത്രം നീ എന്നെ ഇഷ്ടപ്പെടുന്നു ?  തീരം " ഓരോ തവണ നീ എന്നെ ആട്ടിയകറ്റുമ്പോഴും ശക്തിയായി നിന്നിലേക്ക്‌ ഞാനണയുന്നില്ലേ ....... തിര തീരത്തോട് ചോദിച്ചു നീയെന്നെ എന്ത് മാത്രം ഇഷ്ടപ്പെടുന്നെന്നു .. തീരം മൊഴിഞ്ഞു ഓരോ തവണ നീ എന്നിൽ നിന്നകലുംബോഴും നിന്റെ തിരിച്ചു വരവിനാണ് എന്റെ ജന്മം ബാക്കി കിടക്കുന്നതെന്ന് തൊന്നും. ഇത് പോലെയാണ് മനുഷ്യർ മറ്റുള്ളവരുടെ ഇഷ്ടത്തിന്റെ അളവ് കോൽ മനസ്സിലാക്കാൻ ശ്രമിക്കാതെ  ആർക്കോ വേണ്ടി നടന്നു മറയുന്നു . അവസാനം വഞ്ചിച്ചു പോയവളോട് ഉള്ള അമര്ഷത്തിൽ ചെന്നെത്തിയപ്പോൾ ഞാനെന്റെ നോട്ടം പിൻവലിച്ചു

ഓരോ കടൽത്തീര യാത്രകളും പലര്ക്കും ഓരോര്മാപ്പെടുത്തൽ ആണ് ..പ്രതീക്ഷകളുടെ നഷ്ടങ്ങളുടെ ......

Friday 25 October 2013

എന്റെ ആദ്യ പ്രണയ ലേഖനം



പ്രിയേ

ആകാശ തോപ്പിൻ അനന്ത വിഹായസ്സിൽ മുങ്ങി നിവരുന്ന ഇളം തിങ്കൾ പോലെ അന്നും ഇന്നും നിന്റെ മുഖം എന്റെ മനസ്സിലുണ്ട്. ഉദയത്തെ ഞാനേറെ സ്നേഹിക്കുന്നു അത് പ്രതീക്ഷയുടെ നാമ്പുകളാണ്  . ഒരു കുളിര് തെന്നൽ വീശിയാൽ , ഒരു ചാറ്റൽ മഴ പെയ്യുമ്പോൾ ഞാനറിയുന്നു ആ മഴക്കും തെന്നലിനും നിൻറെ ഗന്ധമെന്ന്

                                              പറങ്കി മാവിലെ കശുവണ്ടി  പങ്കിട്ടു തിന്നുമ്പോഴും , ഒരു പൊള്ളുന്ന അനുഭവമായി നീ എന്നെ ചുംബിച്ചപ്പോഴും ഞാനറിഞ്ഞില്ല , കാലങ്ങൾ  കഴിയുമ്പോൾ അത് കിട്ടാതെ വരുമ്പോൾ അത് പൊള്ളലായിരുന്നില്ലെന്നും മറിച് ഞാനിന്നേറെ  സ്നേഹിക്കുന്ന സുഗന്ധിയായ മധുരമേറുന്ന പനിനീർ പൂവാണെന്നും

                                                                                                           അവസാനം രണ്ടു കണ്ണ് നീർത്തുള്ളിയെ  ബലി നല്കി നീ ഇറങ്ങിപ്പോയപ്പോഴും അത് കാണാനും നിന്നെ തടയാനും സ്വന്തമാക്കാനും ഞാൻ അശക്തനായിരുന്നു . ഇന്നലെ കളെ തിരികെ വിളിക്കാനും ഞാൻ ആശക്തനായിപ്പോയി അല്ലേൽ ആ ചുടു കണ്ണീരിൽ മുത്തമിട്ട് ഒരായിരം ആവർത്തി ഞാൻ തിരിച്ചു വിളിച്ചേനെ .പെയ്തൊഴിയാത്ത മഴ പോലെ എന്റെ കണ്ണുനീരിനു ഇന്നും ഒരറുതി വന്നിട്ടില്ല


                                                  എവിടെ ആയാലും ഭൂമിടെ യു ഏത്കോണിലായാലും
നിന്റെ വിളി കേള്ക്കാനും ചുടു ചുംബനങ്ങൾ എറ്റു വാങ്ങാനും വേണ്ടി ഈ കാത്തിരിപ്പ്, അതെന്റെ മരണം വരെ ആയാലും ഞാൻ തയ്യാറാണ്
                                                                                                         
                                                                                                          എന്നെന്നും നിന്റെ മാത്രം
                                 
                                                                                                           അപരിചിതൻ  

                                                                                                                                           

                                                                                           

Sunday 29 September 2013

വാർദ്ധക്യ ചിന്തകൾ

അയാൾ  ഞെട്ടി ഉണർന്നു ചുറ്റുപാടും എന്തൊക്കെയോ മാറ്റങ്ങൾ തന്റെ ആരോഗ്യ ദൃടമായ കൈകാലുകൾക്ക്‌ ബലക്ഷയം വന്ന പോലെ തൊലിപ്പുറമെല്ലാം ചുക്കി ച്ചുളിഞ്ഞിരിക്കുന്നു "സഖീ " അയാള് നീട്ടി വിളിച്ചു .അവൾ വന്നു ഇന്നലെ വരെ സൌന്ധര്യധാമമായ ഇവള്ക്കിതെന്തു പറ്റി അവളുടെ പവിപവിഴാധാരങ്ങളിൽ  പോലും പ്രായം ചെന്നിരിക്കുന്നു
                                                    അയാൾ  എഴുന്നേല്ക്കാൻ നോക്കി , അയാസപ്പെട്ടെഴുന്നെറ്റു വടിയും കുത്തിപ്പിടിച് തന്റെ പൂന്തോട്ടത്തിലേക്ക് നടന്നു .അവിടെ അതാ ഒരപരിചിതനും ഭാര്യയും കുട്ടികളും .അയാൾ സൂക്ഷിച് നോക്കി അല്ലാ ഇത് തന്റെ മകൻ തന്നെ അല്ലെ അതെ അവൻ തന്നെ പത്തു വയസ്സുകാരനിൽ നിന്ന് 35 വയസ്സുകരനിലെക്കുള്ള മാറ്റം അയാൾക്ക് ഉൾകൊള്ളാനായില്ല .അവർ അടക്കം പറയുന്നത് അയാള് ശ്രദ്ധിച്ചു .വൃധസധനതിലെക്ക് തങ്ങളെ അയക്കുന്നതിനെ പറ്റിയാണ് അവർ പറയുന്നത് .എന്തോ ഒരു ഭീകര സത്വം പോലെ തന്റെ മകൻ തന്നിലേക്ക്  വരുന്നതായയല്ക്ക് തോന്നി പെട്ടെന്ന് വളരെ ഉച്ചത്തിൽ ഒരു നിലവിളി കേട്ടു
                                                     "അല്ലാ ഓഫീസിൽ പോണില്ലേ" അവൾ തന്നെ കുലുക്കി വിളിക്കുകയാണ്‌ ."എത്ര നേരായി വിളിക്കുന്നു പകൽ സ്വപ്നവും കണ്ടു കിടക്കുകയാനല്ലേ " അയാൾ എഴുന്നെറ്റു ജീവിതത്തിലേക്ക് പുതിയോരുണര്ച്ചയിലെക്ക് . ചുറ്റുപാടും നോക്കി എല്ലാം പഴയ പോലുണ്ട് തന്റെ മകൻ അതാ കളിച്ചുകൊണ്ടിരിക്കുന്നു . മേശപ്പുറത്തിരുന്ന ഒരു മഗ്ഗ് വെള്ളം മുഴുവനും കുടിച്ചിട്ടും അയാളുടെ ദാഹം മാറിയില്ല . വര്ധക്യത്തിലെ ഒറ്റപ്പെടൽ എത്ര ഭയനകമനെന്നു തിരിച്ചരിഞ്ഞ്ഹു അയാൾ .വേഷം മാറി ആരോടും ഒന്നും മിണ്ടാതെ അയാൾ  യാത്രയായി മാസങ്ങൾക്കു മുൻബ് വൃദ്ധ സദനതിലാക്കിയ തന്റെ അച്ഛനമ്മമാരെ തിരിച്ചു കൊണ്ട് വരുവാൻ

Thursday 12 September 2013

ചില വിദ്യാർഥി ചിന്തകൾ - ഖണ്ഡം 1

അഞ്ചാം വയസ്സ് മുതൽ ഇരുപത്തിമൂന്നാം വയസ്സുവരെ പഠിച്ചു പഠിച്ചു പഠിച്ചു വല്ല്യ ആളായ ഞാൻ (പ്ലിംഗ്) ഇവിടെ എന്റെ ജീവിതത്തിലെ രസകരമായ ചില സംഭവങ്ങളും മറക്കാൻ പറ്റാത്ത അനുഭവങ്ങളും കുത്തിക്കുരിക്കുകയാണ് .തുടങ്ങുമ്പോ ഇപ്പോഴും നല്ലത് സെന്റിമെന്റ്സ് തന്നെയാഎന്നാലേ   ഞാൻ വല്ല്യ സംഭവമായി എന്നെനിക്കു തന്നെ  തോന്നുള്ളൂ അത് കൊണ്ടാണ്
                        ചെറുപ്പത്തിലെ നല്ല അനുസരണ ശീലമുള്ള ഞ്ഹാൻ ഇങ്ങോട്ട ആരേലും വിളിച്ചാ അപ്പത്തന്നെ അങ്ങോട്ട പോകും .."അപ്പത്തന്നെ?" .. അല്ലാ കുറച്ചുനേരം കഴിഞ്ഞിട്ട് .. ഖോയ ഖോയ ഖോയ .. എന്റെ ജീവിതത്തിൽ വളരെയധികം സ്വാധീനിച്ച ടീച്ചർമാരുമായുള്ള  ചില അനുഭവങ്ങൾ പങ്കുവയ്ക്കാൻ ശ്രമിക്കുകയാണിവിടെ പല കാര്യങ്ങളും മറന്നു പോയിട്ടുണ്ട് എന്നാലും പില്കാലത്ത് ഓർമ്മ വന്ന ചില സംഭവ വികാസങ്ങളും ഉണ്ട്
                      സാധാരണ ഒരു ഗവണ്മെന്റ് സ്കൂളിലാണ്  ഞാൻ പഠിച്ചതു LP  സ്കൂൾ .ഉപ്പ എനിക്ക് ഓര്മ വെക്കുന്ന കാലം മുതലേ ഗൾഫിൽ ആണ് ഒരു പാവം പ്രയാസി . എന്റെ തന്നെ സ്കൂളിലെ ഒരു ടീച്ചർ ഞങ്ങളുടെ വീട്ടില് താമസിച്ചു പോന്നു . പിന്നെ ഉമ്മാക്കും അനിയനും പേടിക്ക്‌ ഒരാളുമായല്ലോ, ഞാൻ പിന്നെ പണ്ടേ ധീരനനുള്ള കാര്യം ഇവിടെ മറച്ചു വെക്കുന്നില്ലാ .. അങ്ങനെ വളരെ അനുസരണ ശീലമുള്ള ഞാൻ അവർ പറയുന്നതൊക്കെയും അനുസരിക്കാതെ നടന്നു . എന്റെ വീട്ടിൽ താമസിക്കുന്നതിനാൽ ടീച്ചർക്ക് എന്നെ തല്ലാനും പേടി . ഉമ്മച്ചി ധെശ്യപ്പെട്ടലോ എന്ന് കരുതീട്ടാവും
                       അങ്ങനെ പരൂക്ഷ റിസൾട്ട്‌ വന്നപ്പോ ഉമ്മാക്ക് കാര്യം മനസ്സിലായി ഉമ്മച്ചി ടീച്ചറോട്‌ ചോദിച്ചപ്പോ എന്റെ ശരിയായ അവസ്ഥ അങ്ങ് പറഞ്ഞു കൊടുത്തു ടീച്ചര് (ചതി) . അന്ന് ഉമ്മാഓർഡർ ഇട്ടു   "തച്ച് പടിപ്പിചോളി ടീച്ചറെ ഇങ്ങളോട് ആരും ചോദിക്കാൻ വരൂല്ലാ" അന്ന് മുതൽ ടീച്ചർ എന്റെ പേടി സ്വപ്നമായി മാറി , എന്നും അടി പിടി നരനായാട്ട് ഭീതി ജനകമായ ദിവസങ്ങള് . അങ്ങനെ മാസങ്ങളു വര്ഷങ്ങളും  കടന്നു പോയി എന്നെ കൂടുതൽ കഷ്ടപ്പെടുത്താതെ ടീച്ചർ സ്ഥലം മാറി പോയി . ഞാനും ആശ്വസിച്ചു . ഉമ്മ  എപ്പോഴും പറയും ടീചെര്ക്ക് ഭയങ്കര ഇഷ്ടമായിരുന്നു എന്നെ എന്ന്  ,, പിന്നെ ഇഷ്ടള്ളവർ  തല്ലാ ചെയ്യാ?" ഞാൻ വിശ്വസിചില്ലാ .,,
                                                              അങ്ങനെ വർഷങ്ങൾ ഒന്നൊന്നായി കടന്നു പോയി ഞാൻ ഒന്പതാം ക്ലാസിൽ എത്തി .എന്നെ വീട്ടില് സഹിക്കാൻ പറ്റാതതിനൽ കൊണ്ട് പോയി ബോർഡിങ്ങിൽ ആക്കി . ഒരു മാസം കൊണ്ട് ഞാൻ തിരിച്ചു വീട്ടിലെത്തി അത് വേറെ കഥ  എന്റെ ടീച്ചറുടെ നാടിലോട്ടയിരുന്നു അന്ന് പോയത് ഉമ്മയും ഉമ്മയുടെ അനിയത്തിയും  അവരുടെ വീട് കണ്ടു പിടിച്ചു , ഞാനും കൂടെ പോയി അവിടെ ചെന്ന് കണ്ട കാഴ്ച കേൾവി  എല്ലാം ടീച്ചറെപറ്റി ഉള്ള   എന്റെ സങ്കല്പ്പങ്ങളെ മാറ്റി മറിക്കുന്നതായിരുന്നു . ഇത് നിങ്ങൾ വിശ്വസിക്കുമോ എന്നെനിക്കറിയില്ലാ അനുഭവത്തിന് പൊടിപ്പും തൊങ്ങലും വെക്കുകയാനെന്നും തോന്നരുത് . ടീചെര്ക്ക് ഒരു മകനുണ്ട് അവന്റെ പേരും എന്റെ പേരും ഒന്ന് തന്നെ. അന്നൊന്നും മനസ്സിലായില്ലെങ്കിലും ഇന്ന് ഞാനറിയുന്നു ടീചെര്ക്ക് എന്നോടുള്ള ഇഷ്ടത്തിന്റെ ആഴം .

                                       എല്ലാം ആഗോളീ കരിക്കുന്ന  ഇക്കാലത്  ഗുരു ശിഷ്യ ബന്ധം നഷ്ടപ്പെടുന്നിടത്ത്  .. സര്വവിധ ആയുരാരോഗ്യങ്ങളും സന്തോഷവും ടീചെര്ക്കും ടീച്ചറുടെ കുടുംബത്തിനും എന്റെ പേരിലുള്ള ആ മോനുംനേർന്നു   കൊണ്ട് നിർത്തട്ടെ 

                                                                                           അപരിചിതൻ 

Wednesday 11 September 2013

എന്റെ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്‌ ചരിതം

അക്ഷരം കൂട്ടി വായിക്കാനും എഴുതാനും അറിയാം എന്ന ചിന്ത അഹങ്കാരമായി മാറിയപ്പോഴാണ് സ്വന്തമായി ഒരു ബ്ലോഗ്‌ അങ്ങ് തുടങ്ങിക്കളയാം എന്ന് തീരുമാനിച്ചത് .. തുടങ്ങി .. ഒരു പേരുമിട്ടു "അപരിചിതൻ ". തെറി പറഞ്ഞ്ഹു തീര്ന്ന സന്തോഷ്‌ പണ്ടിടിന്റെ  സിനിമ കൊട്ടക പോലെ അതങ്ങനെ ആളും അനക്കവുമില്ലതെ കിടന്നു


                                                                            ചില ആളുകള്ക്ക് ലഭിക്കുന്ന like ഉം comment ഉം എന്നെ ക്കൊണ്ട് വീണ്ടും വീണ്ടും പോസ്ടാൻ പ്രേരിപ്പിച്ചു . ഫലം തഥൈവ . പിന്നെ ഓര്ത് MBA marketing കഴിഞ്ഞിട്ട പോലും എന്താ എന്റെ ബ്ലോഗിലേക്ക് ആാലുകലെ ഇടിച്ച കയറാൻ സാധിക്കാത്തത് എന്ന് , ഇനിയിപ്പോ UK  യിൽ പോയി പടിക്കഞ്ഞിട്റ്റ് ആണോ ആവ്വോ . നമ്മളൊക്കെ മനസ്സുകൊണ്ട് ആത്മാര്തമായി ആഗ്രഹിച്ചാലും പസ്സാാക്കത കാലിക്കറ്റ്‌ ഉനിവെർസിറ്റ്യ് ഇല പഠിച്ചത് കൊണ്ടാവാം ല്ലേ .. പക്ഷെ ഒന്നുണ്ട് തീയില കുരുത്തത് വെയിലത് വാടില്ല എന്ന് (ഞാൻ വീണ്ടും എഴുതും അല്ല പിന്നെ )

                                                                                      പിന്നെയാണ് technique പുടി കിട്ടിയത് , എഴുതാൻ ആളുകളെ ഹൃദയത്തെ സ്പര്ഷിക്കാനും രണ്ടക്ഷരം കൂട്ടി എഴുതാനും ഒരു fb accountum  മാത്രം പോരാ എന്ന് . മരിച്ച അനുഭവങ്ങളും തീക്ഷ്ണമായ നിരീക്ഷണ പാദവവുമൊക്കെയാനു വേണ്ടതെന്നു (അനുഭവങ്ങള പാച്ചാളികൾ എന്നാണല്ലോ)   :)


                                                                                     അങ്ങനെ വെയിറ്റ് ചെയ്ത് കാത്തിരുന്നു എന്നെയും മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിൽ എടുത്തു ( എടാ  എൽദോ  നിന്നെയും സിനിമയിൽ എടുത്ത് ) ഇനി ഇവിടുള്ള എല്ലാരും കൂടി ആശാന്റെ കാലു എന്നാണ് തല്ലിയോടിക്കുക  എന്നെ അറിയാനുള്ളൂ .

                                                                                  ഇവിടെ പലരെയും കണ്ടു അബസ്വരാൻ  ലി ബി  യാത്രയെക്കുറിച് വിവരണങ്ങൾ എഴുതുന്ന km ഇർഷാദ്  പുള്ളിയാനെന്നെ ഈ ഗ്രൂപിലോട്റ്റ് പരിചയപ്പെടുത്തിയത്  (പാവത്തിനെ ആരും ഒന്നും ചെയ്യരുത്). പുള്ളിയെ എനിക്ക് നേരത്തെ അറിയാം . ഒരു virtual  ഫ്രീന്ദ്ഷിപ് മാത്രമല്ലാ ഞ്ഹങ്ങൾ തമ്മിൽ . പിന്നെയും കണ്ടു  ചില അവതാരങ്ങൾ . അസ്ലഹ് പിള്ളേച്ചൻ . സംശയാലു  ജാസി ഫ്രണ്ട് എന്നിങ്ങനെ പലരും. ഇപ്പോ ഈ ബന്ധങ്ങൾ whatsapp ഇലെത്തി നില്ക്കുന്നു

                                                                                ഗ്രൂപ്പ്‌ നടത്തുന്ന നല്ല നല്ല പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടുന്നവയാണ് . ഇതിലൊക്കെ ഭാവിയില ഭാഗവാക്കാൻ ആവാനും താല്പര്യപ്പെടുന്നു . അങ്ങനെ അങ്ങനെ എഴുത്ത് ഞമ്മക്ക് പറ്റിയ പണി അല്ല എന്ന് മനസ്സിലായി  കളം  മാറ്റി ചവിട്ടി വായനയിലേക്ക് തിരിഞ്ഞു . കുട്ടിക്കാലത് ബാലരമ വായിച്ച തുടങ്ങിയ ശീലം ഇപ്പോൾ "ആട്  ജീവിതം വരെ എത്തി നില്ക്കുന്നു . ഇതിനിടെ വിശ്വ സാഹിത്യ കൃതികൾ വായിച്ചുനോക്കി  അതും ഞമ്മക്ക് പറ്റിയ പണി അല്ല എന്ന് മനസ്സിലാക്കി പിന്തിരിഞ്ഞ്ഹു . എന്നാലും മനസ്സില് തങ്ങി നില്ക്കുന്ന ഒരു ക്ലാസിക് ഉണ്ട് " ഫ്രൈഡേ". ദ്വീപിൽ  ഒറ്റപെട്ടു പോയ മനുഷ്യന്റെ അനുഭവ കഥ ജീവിക്കാൻ ഒരു പ്രേരണ തന്നെയാണ്

                                                             അങ്ങിനെ വായന അതിന്റെ അടുത്ത സ്ടാജിലോട്റ്റ് കടന്നു. ബ്ലോഗ്‌ വായന തുടങ്ങി . കുറെയൊക്കെ വായിച്ചതോണ്ടാവനം ചില മോഷണങ്ങളും ശ്രദ്ധയിൽ പെട്ടു . മറൊരാളുടെ എഴുത്തൊക്കെ തട്ടിയെടുക്കുംബൂ ഒരു കടപ്പടൊക്കെ വെക്കുന്നത് നല്ലതല്ലേ . പിന്നെ എപ്പോഴെങ്കിലും അതിന്റെ അവകാശി കാണുമ്പോൾ ഒരു ക്ലാഷ് ഒഴിവാക്കാമല്ലോ  ല്ലേ


                                                              അപ്പൊ പറഞ്ഞ്ഹു വന്നത് മോഷണത്തെ പറ്റി . ചിലത് കാണുമ്പോൾ അങ്ങ് ignore ചെയ്യാരന് പതിവ് . അവനോ അവളോ നന്നാവില്ല പിന്നെ എന്തിനു അവനൃടെ പോസ്റ്റിനു കമന്റിന്റെ എണ്ണം കൂട്ടണം ? അല്ല പിന്നെ

                                                                           ഇനിയും ഒരുപാട് ആശയങ്ങളെ കുറിച്ചും , വിഷയങ്ങളെ കുറിച്ചും , തൂലിക പടവാളാക്കി എഴുതാൻ ബ്ലോഗ്ഗെര്മാരുടെ കൈകല്ക്ക് അമിത വേഗം നല്കട്ടെ എന്നാശംസിച്ചു കൊണ്ട് നിർത്തട്ടെ

                                                                                            അപരിചിതൻ
                                                 

Monday 21 January 2013

നഷ്ട പ്രണയം

നാം ആത്യന്തികമായി പ്രണയിക്കുന്നു അത് പലതുമാകാം , ജീവിതതെയാകാം കാമുകിയെ ആകാം ഒരു പക്ഷെ മരണത്തെ പോലുമാകാം ............

എങ്ങനെയാണ് പ്രണയം എന്നില്‍ കൂട് കൂട്ടിയത് എന്ന് എനിക്കറിയില്ലാ , ജീവിതത്തില്‍ ഒരിക്കലും ഞ്ഹാനൊരു ഭീരുവായിരുന്നില്ലാ . പറയാനുള്ള കാര്യങ്ങള്‍ മടി കൂടാതെ പറയുന്നതില്‍ ഞാന്‍ വിമുഖത കാണിക്കാറില്ല എന്നതാണ് സത്യം . വിചിത്രമെന്നു പറയട്ടെ ആ സാമീപ്യം എന്നെ ഭീരുവാക്കിയിട്ടുന്ദ് , വാക്കുകളെ തൊണ്ടയില്‍ കുരുക്കിയിട്ടുമുണ്ട് , വേഗത്തില്‍ കാല്‍ മുത്തുകളെ വിര കൊള്ളിചിട്ടുമുന്ദ് ...
ജീവിത യാതാര്ത്യത്തെ മുന്‍ നിര്തിയിട്ടാണോ എന്തോ ., അവളറിഞ  ഭാവം കാണിച്ചില്ല . പക്ഷെ ഇതെല്ലം മനസ്സിന്റെ വിങ്ങലായി കാലം കാത്തു സൂക്ഷിക്കട്ടെ .. ചില ഇഷ്ടങ്ങള്‍ മനസ്സിന്റെ അഗാത ഗര്‍ത്തത്തില്‍ സൂക്ഷിക്കുന്നതതും ഒരു ഹരമുള്ള കാര്യമാണെന്ന് കരുതാം അല്ലെ ?